Friday, July 8, 2011

ഒരു പകല്‍ക്കിനാവിന്റെ പൊരുള്‍ തേടി..


ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. താഴാരത്തു നിരനിരയായി പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍.അവയ്ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍. അവയുടെ ഇലകളില്‍ പെയ്തിറങ്ങിയ മഞ്ഞു തുള്ളികളില്‍ തട്ടി , വെള്ളിരേഖകള്‍ തീര്‍ക്കുന്ന സൂര്യ കിരണങ്ങള്‍. അങ്ങിങ്ങായി കാണപ്പെടുന്ന ഒറ്റപ്പെട്ട കുടിലുകള്‍.

ശിവാനി ഗുപ്ത തന്റെ ബെഡ്റൂമിന്റെ ജനലുകളും വാതിലും അടച്ചു തഴുതിട്ടു.മുറിയില്‍ നീല നിറത്തിലുള്ള അരണ്ട വെളിച്ചം മാത്രം. മുന്നിലുള്ള വലിയ കണ്ണാടിയുടെ അരികിലേക്ക് അവള്‍നീങ്ങി. തന്റെ ചുവന്നു തുടുത്ത വലിയ ചൂണ്ടുകളില്‍ വലതു ചൂണ്ടാണി വിരല്‍കൊണ്ട് വെറുത തടവുകയാണ്‌. ചുണ്ടുകള്‍ വിരിയുകയാണ്. ശരീരമാസകലം ഒരു നേരിയ തണുപ്പ് അനുഭവപ്പെടുന്നു. നാണം കവിളുകളിലേക്ക് ഒഴുകിയെത്തി. കീഴ്ചുണ്ടില്‍ വിരലമര്‍ത്തി അവള്‍ ഏറെനേരം അതാസ്വദിച്ചു.
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിലേക്ക് അവളുടെ കണ്ണുകള്‍ പാഞ്ഞു. കണ്ണാടിയില്‍ നോക്കി തന്റെ സൌന്ദര്യം ആസ്വദിക്കുന്ന സ്ത്രീ..ചിത്രം മനസ്സില്‍ തറഞ്ഞു.
ഉള്ളില്‍ സന്തോഷത്തിന്റെ തിരകള്‍ ഓളമുയര്‍ത്തുന്നു . കൈവിരലുകള്‍ മെല്ലെ കവിളുകളിലേക്ക് ... നുണക്കുഴികള്‍ പടരുകയാണോ? ഇത്തിരി നാണം അവളെ കുടുതല്‍ കുടുതല്‍ ആവേശത്തിലാക്കി.വിരലുകള്‍ കവിളില്‍ നിന്നും ചുണ്ടിലേക്ക്‌, പിന്നെ പിന്നെ താഴേക്ക്..
കണ്ണാടിയിലെ തന്റെ പ്രതിബിംബത്തില്‍ തന്നെ നോക്കി അവളേറെ നേരം നിന്നു, അവളുടെ കണ്ണുകള്‍ ആഘോഷിക്കുകയാണ്. താന്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ ഓരോന്നായി ഊരി കിടക്കയിലേ ക്കെറിഞ്ഞു കൊണ്ട്, തന്റെ നിറഞ്ഞ മാറിടത്തില്‍,വീതിയേറിയ അരക്കെട്ടില്‍ ... ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കുമുണ്ടായ വളര്‍ച്ചയിലും അവള്‍ ആവേശം കൊണ്ടു...അഭിമാനത്തോടെ.
കഴിഞ്ഞ വീക്കെന്‍ഡില്‍ അവിനാഷുമൊത്തു ഹില്ടോപ്പിലെക്കുള്ള ആ യാത്ര, ആദ്യമാ ഓഫര്‍ കിട്ടിയപ്പോള്‍ വേണ്ടെന്നു വെച്ചതായിരുന്നു. ഹൃദയത്തിന്റെ കോണിലെവിടെയോ അവനോടൊരിഷ്ടം ഉണ്ടായിരുന്നു എന്നത് നേര് . പിന്നെ ഉയരങ്ങളിലേക്ക് പറക്കാനുള്ള ഒരാഗ്രഹവും. നീണ്ടു പതിഞ്ഞ അവന്റെ മൂക്കിന്‍ തുമ്പില്‍ പൊടിയുന്ന വിയര്‍പ്പിന്‍ കണികകള്‍ എന്നും കൌതുകത്തോടെയാണവള്‍ നോക്കിയിരുന്നത്.

മുട്ടറ്റം വരെ നീണ്ടു നില്‍ക്കുന്ന നീല ജീന്‍സും ചുവന്ന ടീഷര്‍ട്ടും അതായിരുന്നു അവളുടെ വേഷം .ചെങ്കുത്തായ കുന്നുകള്‍ കയറുമ്പോള്‍ ശിവാനി കിതയ്ക്കുന്നുണ്ടായിരുന്നു . കാട്ടിടവഴികളിലുടെയുള്ള ആ കയറ്റം അവളെ വല്ലാതെ ക്ഷീണിപ്പിച്ചു. അവന്റെ കൈകള്‍ ഒരു താങ്ങായി.. പിന്നെ അവന്‍ തന്നെ ഒരു താങ്ങായി, അവസാനം കുന്നിന്റെ നെറുകെയില്‍ ...കോട മൂടിയിരിക്കുന്ന അന്തരീക്ഷം, ശരീരത്തിലേക്ക് തുളച്ചു കയറുന്ന തണുപ്പ്. അതവളെ അവനിലേക്ക്‌ കുടുതല്‍ കുടുതല്‍ അടുപ്പിച്ചു..
വിയര്‍പ്പു പൊടിഞ്ഞ ദേഹത്ത് ഇളംകാറ്റുപോലെ അവന്റെ വിരലുകള്‍ തന്റെ ചുണ്ടില്‍, മൂക്കില്‍, കവിളില്‍ പരതി നടന്നപ്പോള്‍... താനുമത് ആസ്വദിക്കുകയായിരുന്നു.അവന്‍ പകര്‍ന്ന ചൂടില്‍, ഒരു തിരയിളക്കം മനസ്സില്‍ രൂപപ്പെട്ടു.ചുണ്ടുകള്‍ ചുണ്ടോടു അടക്കുകയും, അവന്റെ നെഞ്ചിലമരുകയും ചെയ്തപ്പോള്‍ .. സ്ത്രൈണതയുടെ അഗാതമായ ആഴത്തിലേക്ക്, അവന്‍ ഊര്ന്നിറങ്ങിയപ്പോള്‍.. കടലിന്റെ വിശാലമായ പരപ്പിലേക്ക്, നീലാകാശത്തെ മുത്തമിടുന്ന ആ കോണിലേക്ക്.. അവള്‍ ഒഴുകുകയാണ്.തിരകളെ ആകാശത്തോളമുയര്‍ത്തുന്ന കടലിന്റെ മനസ്സും ആവേശവുമായിരുന്നു അവള്‍ക്കും.

ആളൊഴിഞ്ഞ ഒഫീസുമുറിയില്‍ തന്റെ കമ്പ്യുട്ടറിന്റെ മുന്നില്‍ തലചായ്ച് ഉറങ്ങുന്ന ശിവാനിയെ പ്യൂണ്‍ വന്നു വിളിച്ചു. മാഡം, നേരമേറെയായി..ഓഫിസ് അടക്കാനുള്ള സമയമായി. ഒരു ചെറു ചമ്മലോടെ ,അവള്‍ ഞെട്ടിയുണര്‍ന്നു. മുഖത്തിത്തിരി വെള്ളം പോര്‍ന്ന് തന്റെ കര്‍ചീഫുകൊണ്ടവള്‍ മുഖം തുടച്ചു. ഉറക്കച്ചടവില്‍ രക്ഷപെടാനുള്ള ഒരു ശ്രമം.

പുറത്ത് അലങ്കാര വിളക്കുകളുടെ പ്രഭയാല്‍ പ്രൊവ്ടമായ നഗരം . ആകാശത്തു തെളിയുന്ന നക്ഷത്രങ്ങള്‍ തന്നെ മാടി വിളിക്കുന്നതുപോലെ അവള്‍ക്കു തോന്നി. സ്വപ്നങ്ങള്‍ക്കും യാഥാര്ത്യങ്ങള്‍ക്കുമിടയില്‍ ഒരു നൂല്‍പ്പാലമുണ്ടാക്കി അവള്‍ നിരത്തിലേക്കിറങ്ങി . കാതങ്ങളകലെയുള്ള തന്റെ കൂട്ടിലേക്കുള്ള ദൂരം താണ്ടി... ഒരു പകല്‍ക്കിനാവിന്റെ പൊരുള്‍ തേടി.

No comments:

Post a Comment